ലേഖനം

ജീവിതത്തിന്റേയും മരണത്തിന്റേയും നടുക്കം

പി. കൃഷ്ണദാസ്

ബോർഡർലൈൻ എന്ന കവിതാസമാഹാരം കഴിഞ്ഞവർഷത്തെ വായനയെ വലുതാക്കി. വേദനയുടെ, സ്നേഹത്തിന്റെ, ആനന്ദത്തിന്റെ, മടുപ്പിന്റെ പദകോശം തന്റെ കവിതയിലൂടെ നിർമ്മിക്കുകയാണ് രേഷ്മ സി ‘ബോർഡർലൈൻ’ എന്ന കവിതാസമാഹാരത്തിൽ ചെയ്യുന്നത്. ഭാഷയെ വേദനയുടേയും സ്നേഹത്തിന്റേയും നില പ്രാപിക്കാൻ വിട്ടയക്കുന്ന
പ്രക്രിയയാണ് ഈ കവിതകളിൽ കാണുന്നത്. കാവ്യത്തെ സംബന്ധിച്ചും കാവ്യാനുഭവത്തെ സംബന്ധിച്ചും ഓരോ കാലവും വ്യത്യസ്ത ധാരണകൾ രൂപീകരിക്കാറുണ്ട്. ഈ ധാരണകളുടെ വെളിച്ചമാണ് ഓരോ കാലത്തേയും ഭാവുകത്വത്തെ നിർണ്ണയിക്കുന്നത്. രേഷ്മയുടെ കവിതകൾ ഭാഷയുടെ സമർത്ഥമായ അതിരു നിർണ്ണയത്താലും ഓർമ്മയുടെ കലങ്ങിമറിയലാലും കാവ്യത്തിനും കാവ്യാനുഭവത്തിനും പുതിയ മാനങ്ങൾ നൽകുന്നു. ഉടലാഴത്തിൽ അനുഭവിക്കുന്ന കലയായി കവിത മാറുന്നു.

ഇടങ്ങളുടേയും അനുഭവങ്ങളുടേയും ഗന്ധങ്ങളുടേയും വറ്റിന്റേയും വേലിപ്പൂക്കളുടേയും സാന്ദ്രതയേറിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. അനുഭവങ്ങളുടെ കേവലമെഴുത്തല്ല; യാഥാർത്ഥ്യവും ഭാവനയും നിലവിലെ നിലയിൽനിന്നു പലമടങ്ങ് കീഴ്‌മേൽ മറിയുന്നു. പുഴക്കരയും കിണറും ഭീതിയും വിശപ്പും പല കവിതാവഴികളിലേക്കു ചിതറുന്നു. ജീവിതവും മരണവും തമ്മിൽ നിദ്രയും ഉണർന്നിരിക്കലും തമ്മിൽ പ്രേമവും വിരഹവും തമ്മിൽ ഭാഷയിൽ ഉള്ള ധാരണകളെ തന്റെ പദകോശത്തിൽ രേഷ്മ പുതുക്കിയെഴുതുന്നു.

ഉറക്കം ഞെട്ടിയപ്പോൾ ഓർമ്മ/തലേ രാത്രിയിലെ / കറിച്ചട്ടിയുടെ /കഴുത്തിൽ
കുടുങ്ങിയ / ഒരു പച്ചരിവറ്റ്”

(ഓർമ്മ)

ഈ ലേഖനം കൂടി വായിക്കാം
വരി തോറും അപൂര്‍വ്വ മനോഹരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍