കവിത 

'മഹാനായ കള്ളന്‍'- ഡി സന്തോഷ് എഴുതിയ കവിത

ഡി സന്തോഷ്

ള്ളനെന്നു വിളിക്കാറില്ല
യഥാര്‍ത്ഥ കള്ളനെയാരും.

രാജാവെന്നോ നേതാവെന്നോ
ജനനായകനെന്നോ
ജേതാവെന്നോ യോദ്ധാവെന്നോ
പ്രതിഭാധനനെന്നോ
കലികാലത്തു വിളക്കു കൊളുത്തിയ
ദിവ്യാത്ഭുതമെന്നോ
പല പല പേരില്‍ ലോകമവര്‍ക്കായ്
സിംഹാസനമേകും.

നിഴലിനെ നോക്കിപ്പോലുമുറക്കെ
കുരച്ചു ചാടീടും
കാവല്‍നായ്ക്കള്‍ ഇവരെ കണ്ടാല്‍
കാലടി ചുംബിക്കും,
'കള്ളാ, കള്ളാ' എന്നു വിളിക്കാന്‍
നാവുകളുയരില്ല
'അവനെ പിടി'യെന്നലറിയൊരാളും
പിറകേ പായില്ല.

പമ്മി നടക്കാറില്ല, പതുങ്ങി
യിരിക്കില്ലിവരെങ്ങും,
കാട്ടിലൊളിക്കാറില്ലിവര്‍, നാടിന്‍
നടുനായകരാകും.

ലക്ഷണമൊത്തൊരു കള്ളനു, കള്ള
ലക്ഷണമേയില്ല!

കള്ളന്മാരുടെ കളിക്കളത്തില്‍
വിഡ്ഢികളെപ്പോലെ
കളിക്കിറങ്ങും നമ്മള്‍, കള്ള  
ക്കളിയെന്നറിയാതെ
തോറ്റു മടങ്ങും, നമ്മുടെ തലവിധി
യെന്നു പതം പറയും!

വലിയൊരു കള്ളന്‍  വരുവോളം നാം
വെറുതേ കളി തുടരും
പ്രാണന്‍ കൊള്ളയടിക്കപ്പെട്ടാല്‍
ശവമായ് കളമൊഴിയും.

യഥാര്‍ത്ഥ കള്ളന്മാരീയുലകില്‍
ചിരതാരകളാകും
വിണ്ണിലിരുന്നവര്‍ നമ്മളെ നോക്കി
കള്ളക്കണ്ണെറിയും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ