കവിത 

'ബുദ്ധനും ജനാലയും'- ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത

ശ്രീകുമാര്‍ കരിയാട്

ന്തോ തട്ടിമറിഞ്ഞതിന്‍ ശബ്ദം കേട്ടൂ,  കാറ്റുവന്നു-
തൊട്ടു  താനേ ചാഞ്ചാടുന്നൂ ജാലകക്കര്‍ട്ടന്‍.
ബുദ്ധനപ്പോള്‍ പുഞ്ചിരിച്ചൂ, കൊച്ചുഗ്ലാസ്സില്‍ത്തിളങ്ങുന്ന
പച്ചവെളളം ചുണ്ടുചേര്‍ത്തുശ്രദ്ധകൂര്‍പ്പിച്ചു.
വീണ്ടുമെന്തോ താഴെവീണു ചിതറുന്നോരൊച്ചവന്നു-
കാതിലാകെ മുഴങ്ങുന്നൂ,  ഞെട്ടാതെ ബുദ്ധന്‍-
ആലിലപോലിളകുന്ന താളുകളിലോരോന്നായി-
താരലിപീസാന്നിദ്ധ്യങ്ങള്‍ വായിച്ചിരുന്നു.

ജന്മജന്മാന്തരങ്ങളായ് കറങ്ങുന്ന ബോധചക്ര-
കര്‍മ്മസംസാരത്തുരുമ്പിന്‍ 'കിരുകിര'യില്‍
നാവരഞ്ഞു,ചോരവാര്‍ന്നുകാലടിച്ചുപിടയുന്ന-
ജീവപരമ്പരയുടെ ഭീകരചിത്രം
പച്ചിലച്ചാറിനാലേതോ ചിത്രകാരന്‍ വരച്ചതിന്‍-
വിസ്മയകലാശൈലിയില്‍ മനം മറന്നു.   
പുസ്തകമടച്ചുബുദ്ധന്‍  ജനാലക്കല്‍ച്ചെന്നുനിന്നു,-
വിശ്വമാകെയില്ലാതാകും വലിയ കാഴ്ച
സുസ്മിതത്തില്‍ ലയിക്കുന്നു, കാറ്റുവന്നു, ജനല്‍ക്കര്‍ട്ട-
നപ്പൊഴുമൊന്നാടി, രംഗം മറഞ്ഞുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു