കവിത 

'കീഴ്മേല്‍ക്കീഴ്മേ...'- എല്‍. തോമസ്‌കുട്ടി എഴുതിയ കവിത

എല്‍. തോമസ്‌കുട്ടി

നുഷ്യര്‍ 
പുഴുക്കളെപ്പോലെ
ചത്തൊടുങ്ങുന്നു;
എന്നു കേട്ട
ഉപമാനം
പൊട്ടിപ്പൊട്ടിച്ചിരിച്ച്
മുള്‍ക്കിരീടം
ചിതറിപ്പെരുകി.

ചെറുതാണ്
വലിയത്
വലുതെല്ലാം
തകര്‍ന്ന് 
തരിയാകും

എന്തിനായി
എങ്ങോട്ടാണീ
പലായനം?
അയഥാര്‍ത്ഥ
നിര്‍മ്മിതികളില്‍,
കെട്ടുകഥകളുടെ
മായികതയില്‍, 
ക്വിക്സോട്ടിന്റെ
നിഴല്‍ യുദ്ധങ്ങള്‍

നിന്റെ പാപങ്ങള്‍
കൈകഴുകാന്‍ പറയുന്നു
നടുക്കടല്‍ കപ്പലിലൊറ്റപ്പെടാന്‍
ആള്‍ക്കൂട്ടം
ആരവമിടുന്നു

മുച്ചൂടും മൂടുന്നു
ഭയം
തടി കാക്കണം
പറ്റം വിട്ട്
ഒറ്റയാകണം.

ഇന്നലെയുടെ
സംസ്‌കാരം, തൊഴില്‍
കൂട്ടുകാര്‍, ബന്ധുക്കള്‍,
കുടുംബം...
അവനവനില്‍നിന്നുപോലും
പിരിയണം.
അന്വ
നരകമത്രേ!


നോക്കണം
'ഞാനെ' മാത്രം
ജന്തുവിന്നു തുടരുന്ന
വാസനാ ബന്ധമറ്റ
വെറും
ദേഹം മാത്രം!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'