കവിത 

'തുമ്പികളുടെ ആകാശം'- നാസര്‍ കൂടാളി എഴുതിയ കവിത

നാസര്‍ കൂടാളി

കാശം വെയിലിനെ
പെരപ്പുറത്ത് ചായ്ച്ചു കിടത്തിയ ഒരുച്ചനേരം
തുണിയലക്കാന്‍
തോട്ടിന്‍ കരയിലേക്ക്
പോകും മുന്‍പ്
വറുക്കാന്‍
വരാലിനെ വരഞ്ഞുവെച്ചു.
ചോറിനു തീകൂട്ടി
മണ്‍കലത്തില്‍ അരിമണികള്‍
തിമിര്‍ക്കണ ചേല് കണ്ടു.

ചേറും
ചളിയും നിറഞ്ഞ
തോട്ടിലെ
അരയോളം വെള്ളത്തില്‍
പായലുകളോടൊപ്പം
മുങ്ങി നിവര്‍ന്നു.
അന്നേരം
തുണികള്‍ ഉണക്കാനിട്ട
അയകളില്‍
തുമ്പികള്‍ ഉച്ചവെയില്‍
കായാനിരുന്നു.

വൈകുന്നേരം
പച്ച വൈക്കോലിനു പുറത്ത്
കാല്‍ കയറ്റിവെച്ചൊരു കൊറ്റി
ഏന്തിവലിഞ്ഞു
അസ്തമനം കണ്ടു.
മുറ്റം നിറയെ
തുമ്പികള്‍
കല്ലെടുത്ത്
കല്ലെടുത്ത്
തളര്‍ന്ന്
പൊന്തക്കാടുകളില്‍
ഒളിച്ചിരുന്നു

രാത്രി
പുറത്തെ  ഇരുട്ടില്‍നിന്നും
അകത്തെ വെളിച്ചത്തിലേക്ക്
തുമ്പികള്‍ പറന്നുവന്നു.
പിറ്റേന്ന് പ്രഭാതത്തില്‍
മഞ്ഞയില്‍
ചൊമന്ന പുള്ളികളുള്ള
ഒരു ദുപ്പട്ട
ആകാശത്തു പറക്കുന്നത് കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത