കവിത 

പെണ്ണിന്റെ രോദനം - അന്നും ഇന്നും

ഡോ. എം. ലീലാവതി

ണ്ടു പണ്ടാണ്; മഹാരാജകീയമാം
മണ്ഡപത്തിന്റെയരങ്ങാണ്; സാക്ഷികള്‍
കണ്ണുതുറന്ന പുരുഷസമൂഹവും,
കണ്ണു തുറക്കുവാനാ ജന്മമാവാത്ത
രക്ഷകമ്മന്യനും, നീതിധര്‍മ്മങ്ങള്‍തന്‍
പക്ഷത്തുനിന്നുയരേണ്ടും വിലക്കുകള്‍
ആരുടെ പ്രീതിയുമോരാതുരയ്‌ക്കേണ്ട
ധീരതയാളാന്‍ ചുമതലക്കാരായ
ആചാര്യവര്യരും, സാമാജികശ്രേഷ്ഠ
രാകെയുമാണെങ്കിലുമന്നുയര്‍ന്നതും
പെണ്ണിന്റെ രോഗദനം; നഗ്‌നയായ് ലോകര്‍തന്‍
കണ്‍മുന്നിലൂടെ വലിച്ചിഴച്ചും ബലാല്‍
സംഗത്തുടര്‍ച്ചയ്‌ക്കൊടുവില്‍ കൊലചെയ്തു
താണ്ഡവമാടിയും വാഴുന്ന രാക്ഷസ
ദണ്ഡകന്മാര്‍ക്കു മൗനത്താല്‍ത്തുണയായി
മന്നാളുവോരുടെ വര്‍ത്തമാനത്തിലും
മന്നില്‍ മുഴങ്ങുന്നു പെണ്ണിന്റെ രോദനം.

ആചാര്യവര്‍ഗ്ഗവും, സാമാജികസ്ഥാന
മാരോഹണം ചെയ്തധികാരമാളുന്ന
വീരസിംഹങ്ങളും, ചിന്തകമ്മന്യരും,
മാനവസംസ്‌കാര സംരക്ഷകരെന്ന
മേനിയില്‍ മേയുന്ന നേതാരമ്മന്യരും
കണ്ടു മൗനം പൂണ്ടിരിക്കവേ പൊങ്ങുന്നു
വിണ്ടലം ഭേദിച്ചു പെണ്ണിന്റെ രോദനം.

എങ്കിലുമെല്ലാരുമോര്‍ക്കണം കശ്മല
സംഘമൊടുവില്‍ കുരുക്ഷേത്രഭൂമിയില്‍
ഒന്നിച്ചൊടുങ്ങിച്ചരിത്രമാവര്‍ത്തിക്കു
മെന്ന കാലത്തിന്‍ പ്രതികാരഗര്‍ജ്ജനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു