കവിത 

'പച്ച' (വിജയലക്ഷ്മിക്ക്)- ലോപാമുദ്ര എഴുതിയ കവിത

ലോപ

ടയും സ്‌നേഹോജ്ജ്വലമാം ജലകിരീടങ്ങള്‍
പിടയും മൗനത്തിന്റെ ഭാഷ ചുംബിക്കും വിരല്‍,
തൊടുത്തു നീയെയ്തിട്ടതേതൊക്കെ വികാരങ്ങള്‍
മറഞ്ഞേയൊഴുകുന്നൊരാര്‍ദ്രജീവനകലേ

കര്‍മ്മകാണ്ഡത്തിന്‍ കാട്ടുപാതയില്‍ കാല്‍ തെറ്റാതെ-
യുന്നമിച്ചിടും ധന്യകവിതേ തഥാഗതേ

ക്ഷണികപ്രശംസതന്‍- പ്രാസാദമുപേക്ഷിച്ച 
വ്രണിതാര്‍ദ്രമാം വാക്കേ, വിങ്ങുന്ന മുറിപ്പാടേ

മഴതന്‍ സമ്മോഹനമാം മുഖം, പ്രിയങ്ങളെ
വെടിയാനൊക്കാതെന്നും ചൂഴുന്ന തായ്വേരുകള്‍

ചിത്തമാം ചെതുക്കിച്ച-തടിയെക്കൊത്തിക്കൊത്തി
ശില്പമാക്കിടും നേര്‍ത്ത വാക്കിന്റെ പൊന്‍ വീതുളി

കുതറിച്ചാടുന്നതാം തൃഷ്ണകള്‍, നരയ്ക്കുന്ന 
കരളില്‍ കുടിപാര്‍ക്കും അമ്ലതീക്ഷ്ണമാം സ്‌നേഹം

പതിവായ് ശീലിച്ച സ്വാദ്ധ്യായ വിദ്യയാല്‍  മുള്ളും-
ചെളിയും വഴങ്ങുന്ന യോഗ നിര്‍ഭയാനന്ദം

ഉള്‍ക്കാടിന്‍ മരങ്ങളില്‍ മുറ്റിയ തേന്‍ പോല്‍ ചുറ്റു-
പാടുകള്‍ മധുരിപ്പിച്ചെടുക്കും തുടുവാക്ക്

ഒക്കെ നിന്‍ പേനത്തുമ്പു വിന്യസിക്കുമ്പോള്‍ നോക്കി-
യത്ഭുതം കൂറാറുണ്ടെന്‍ വായന പണ്ടേ പണ്ടേ...

തപിച്ചു നീറിടുമെന്‍ കാമന ചേക്കേറുന്ന
തണുത്ത കൂട്, നെഞ്ച്, നിന്റെ-തേന്മാവിന്‍ ചില്ല

എഴുതാനിരിക്കുമ്പോള്‍ പതറും വിരല്‍ തൊട്ടേ
വഴികാണിക്കും ജ്ഞാനവജ്ര-മോതിരം,  ദീപം 

സ്ഥിതചിത്ത  നീ സരസ്വതിയായ് ഉള്ളിന്നുള്ളില്‍
ഒഴുകുന്നതിനാലേ പൊടിപ്പൂ എന്നില്‍ പച്ച.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം