രാജ്യാന്തരം

വാരാണസിയെ മോശമായി ചിത്രീകരിച്ചു: സിഎന്‍എന്‍ കുടുക്കിലായി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഹിന്ദു വികാരവും വംശീയ വിദ്വേഷവും ഒരുപോലെ വളര്‍ത്തുന്ന പരിപാടികളാണ് ദേശീയ മാധ്യമമായ സിഎന്‍എന്‍ പ്രക്ഷേപണം ചെയ്യുന്നതെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനകള്‍. ഇത്തരം പരിപാടികളുടെ പ്രക്ഷേപണം നിര്‍ത്തി വയ്ക്കണമെന്നും ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. സിഎന്‍എന്നിന്റെ ബിലീവര്‍ വിത്ത് റേസ അസ്‌ലാന്‍ എന്ന പരിപാടിയ്‌ക്കെതിരെയാണ് അമേരിക്കയിലെ ഹിന്ദു സമൂഹം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിലീവര്‍ വിത്ത് റേസ അസ്‌ലാന്‍ എന്ന ടിവി പരമ്പരയില്‍ ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടുത്തുന്ന എപ്പിസോഡാണ് പ്രതിഷേധത്തിനിടയാക്കിയത്. പരിപാടിയുടെ അവതാരകന്‍ അസ്‌ലാന്‍ അഘോരികളോടൊപ്പമിരുന്ന് മനുഷ്യന്റെ തലച്ചോര്‍ ഭക്ഷണമാക്കുന്നതും തലയോട്ടിയില്‍ നിറച്ച പാനീയം കുടിക്കുന്നതും സിഎന്‍എന്നില്‍ പ്രക്ഷേപണം ചെയ്തിരുന്നു. അഘോരികള്‍ റേസയോട് മിണ്ടിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാരാണസിയില്‍ ചെച്ചാണ് ഈ വിവാദ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഹിന്ദുക്കളെ മുഴുവന്‍ അപമാനിക്കുന്ന സിഎന്‍എന്‍ ചാനല്‍ ഹിന്ദുക്കള്‍ ആരും ഇനിമുതല്‍ കാണരുതെന്ന് സംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ ഹിന്ദുക്കളെ മൊത്തം അപമാനിക്കും വിധത്തിലുള്ള പ്രവൃത്തിയായിരുന്നു സിഎന്‍എന്നിന്റേതെന്നും ചില പ്രമുഖര്‍ പറഞ്ഞു. പതിനാറോളം ഹിന്ദു സംഘനകള്‍ സിഎന്‍എന്നിനെതിരെ പ്രചരണവുമായി ഒത്തുകൂടിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍