രാജ്യാന്തരം

നികുതി വര്‍ധിപ്പിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം;  ജോര്‍ദാന്‍ പ്രധാനമന്ത്രി രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

അമ്മാന്‍: ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി മള്‍ക്കി രാജിവെച്ചു. നികുതി കുത്തനെ ഉയര്‍ത്തുന്നത് അടക്കമുളള സാമ്പത്തിക നടപടിയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം കനക്കുകയാണ്. ഇതിന്റെ സമ്മര്‍ദഫലമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.  

നികുതി കുത്തനെ ഉയര്‍ത്തിയതിന് പുറമേ ചെലവുചുരുക്കല്‍ നടപടിയ്ക്കും ഹാനി മള്‍ക്കി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. ഇതിനെതിരെയുളള ജനങ്ങളുടെ പ്രതിഷേധം ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

രാജ്യാന്തര നാണ്യനിധിയുടെ പിന്തുണയോടെ നികുതി ഉയര്‍ത്താനുളള സര്‍ക്കാര്‍ നിര്‍ദേശം സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പുതിയ നികുതി നിര്‍ദേശം പിന്‍വലിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിന് വഴങ്ങാന്‍ ഹാനി മള്‍ക്കി തയ്യാറായിരുന്നില്ല. ഈ വിഷയത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കുമെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി. 

സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ജോര്‍ദാന്‍. പൊതുസേവനങ്ങള്‍ ലഭ്യമാക്കാന്‍ കൂടുതല്‍ പണം ആവശ്യമാണ് എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിന് കൂടുതല്‍ വരുമാനമുളളവരുടെ മേല്‍ അധിക നികുതി ചുമത്തുകയാണ് ഏക പോംവഴിയെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു