രാജ്യാന്തരം

കാലിഫോര്‍ണിയയിലെ കാട്ടുതീ: മരണം 25 കഴിഞ്ഞു, രണ്ടര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീ മുഴുവനായും അണക്കാനായിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടുതീ അണയുന്നില്ല. കഴിഞ്ഞ മൂന്നുദിവസമായി പടര്‍ന്നുപിടിച്ച തീയില്‍ ഇതുവരെ മരണം 25 ആയി. രണ്ടുരലക്ഷത്തിലേരെ പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോ നഗരത്തിനേക്കാള്‍ ജനസംഖ്യ വരുമിത്. 35 പേരെ കാണാതായിട്ടുമുണ്ട്.

വൂള്‍സി എന്ന് പേര് നല്‍കിയിരിക്കുന്നത് ഇത് കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തീപിടിത്തമാണ്. കാട്ടുതീയില്‍ ഇതുവരെ വീടുകള്‍ ഉള്‍പ്പെടെ 6700 കെട്ടിടങ്ങളാണ് കത്തിനശിച്ചത്. 

35000 ഏക്കറോളം വിസ്തൃതിയിലാണ് തീ പടര്‍ന്നുപിടിച്ചത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീയണയ്ക്കാന്‍ തടസം നേരിടുകയാണ്. തൗസന്‍ഡ് ഓക്‌സ്, പാരഡൈസ് പട്ടണങ്ങളിലാണ് ഏറെ നാശംവിതച്ചത്. 

90000 ഏക്കര്‍ കത്തിനശിച്ച ബുട്ടി കൗണ്ടിയിലാണ് 35 പേരെ കാണാതായത്. ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെ വസതികളുള്ള മാലിബു ബീച്ചിലേക്കും തീ പടര്‍ന്നുപിടിച്ചതായി കാലിഫോര്‍ണിയ അധികൃതര്‍ പറഞ്ഞു. മേഖലയില്‍ കറുത്ത പുക പടര്‍ന്നതും ചാരം പടര്‍ന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു