രാജ്യാന്തരം

 ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പതിനഞ്ചംഗ സൗദി സംഘം: ഉത്തരം പറയേണ്ടിവരുമെന്ന് എര്‍ദോഗന്‍

സമകാലിക മലയാളം ഡെസ്ക്

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് സൗദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. സൗദി അറേബ്യന്‍ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. 

രണ്ട് സൗദി സംഘങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പതിനഞ്ച് പേരാണ് കൊലപാതകത്തിന് പിന്നില്‍. ഒരു സംഘത്തില്‍ സൗദി ജനറലുകള്‍ ഉള്‍പ്പെടെയുള്ള ഒമ്പതുപേരുണ്ടായിരുന്നു. കൊലപാതകത്തില്‍ നയതന്ത്രപരമായ നടപടിയാണ് തുര്‍ക്കി സ്വീകരിക്കുക എന്നും എര്‍ദോഗന്‍ വ്യക്തമാക്കി. 

കൊലപാതകത്തിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തും. സൗദി ഭരണാധികാരിയുമായി സംസാരിച്ചുവെന്നും സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്, കാരണം ഇതൊരു രാഷ്ട്രീയ കൊലപാതകമാണ്. തുര്‍ക്കി സെക്യൂരിറ്റി സര്‍വീസിന് കൊലപാതകത്തെ കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 

എന്തിനാണ് ഈ പതിനഞ്ച് സൗദിക്കാര്‍ തുര്‍ക്കിയില്‍ വന്നത്? ആരുടെ ഉത്തരവ് പ്രകാരമാണ് അവര്‍ വന്നത്? സംഭവത്തെക്കുറിച്ച് എന്തുകൊണ്ടാണ് സൗദി പലതരം നിലപാടുകള്‍ പറയുന്നത്? ഇതിനെല്ലാം സൗദി ഉത്തരം തന്നെ മതിയാവുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത