രാജ്യാന്തരം

നദിയില്‍ വീണ പ്രൊഫസറെ പൊലീസ് കരക്കെത്തിച്ചു; ബാഗ് തുറന്നപ്പോള്‍ ഞെട്ടി; മുറിച്ചുമാറ്റിയ കാമുകിയുടെ കൈകള്‍; ട്വിസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റില്‍. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പൊലീസ് നിഗമനം.

പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് വേര്‍പെട്ട നിലയില്‍ തലയും ശരീരവും കണ്ടെത്തിയിട്ടുണ്ട്. കൊലചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്‌തേസ്യ യെഷെങ്കോയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുകാരിയായ അനസ്‌തേസ്യ അറുപത്തിമുന്നുകാരനായ ഒലെഗുമായി കുറച്ചു നാളായി പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഒലെഗ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഒലെഗിന്റെ വിദ്യാര്‍ഥിനിയാണ് അനസ്‌തേസ്യ യെഷെങ്കോ.

ഒലെഗിന്റെ ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അനസ്‌തേസ്യയെ കൊല ചെയ്തതായി ഇദ്ദേഹം വെളിപ്പെടുത്തിയത്. നദിയിലെ തണുത്ത വെള്ളത്തില്‍ ദീര്‍ഘനേരം കിടക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലായ ഒലെഗ് ഇപ്പോള്‍  ചികിത്സയിലാണ്.

നിരവധി ആരാധകരുണ്ടായിരുന്ന ഒലെഗ് നടത്തിയ കൊലപാതകത്തെ കുറിച്ച് വിവിധ രീതിയിലാണ് ആളുകള്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു