രാജ്യാന്തരം

പാപി എന്നെഴുതാന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു, വേണ്ടത്ര രക്തം വന്നില്ലെന്ന് ഭാര്യ; ക്രൂരം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുകളഞ്ഞതായി റിപ്പോര്‍ട്ട്. ഉടനെ ഭര്‍ത്താവിനെയും ഐസ് ബാഗിലേക്ക് മാറ്റിയ ജനനേന്ദ്രിയവും ആശുപത്രിയിലെത്തിച്ചു. 61 കാരനായ ജയിംസിനെയാണ് ആക്രമിച്ചത്. വിക്ടോറിയ തോമസ് ഫ്രാബുട്ട് എന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്.

 ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നോര്‍ത്ത് കരോലിനയിലാണ് ക്രൂര സംഭവം നടന്നത്.  നോര്‍ത്ത് കരോളിനയിലെ കാര്‍ട്ടെറെറ്റ് കൗണ്ടിയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കെട്ടിയിട്ട നിലയില്‍ ജെയിംസിനെ കണ്ടെത്തിയത്. ഭാര്യയാണ് തന്നെ കെട്ടിയിട്ടതെന്നും അവര്‍ കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞുവെന്നും അയാള്‍ പൊലീസിനെ അറിയിച്ചു. 

ചെടി മുറിക്കാനുപയോഗിക്കുന്ന കട്ടര്‍ ആണ് ഇതിനായി വിക്ടോറിയ ഉപയോഗിച്ചത്. എന്തിനായിരുന്നു 56-കാരിയായ വിക്ടോറിയ ഈ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. എന്നാല്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഉപയോഗിച്ച് പാപിയെന്ന് എഴുതാനായിരുന്നു ഉദ്ദേശമെന്നും പക്ഷേ അതിനാവശ്യമായ രക്തം വന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജെയിംസ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍