രാജ്യാന്തരം

അമേരിക്കയില്‍ ഇന്ത്യക്കാരിയായ ഗവേഷക കൊല്ലപ്പെട്ടു, കൊലപാതകം പ്രഭാത വ്യായാമത്തിനിടെ; വീട് കുത്തിത്തുറന്ന് മോഷണശ്രമം, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക കൊല്ലപ്പെട്ടു. ടെക്‌സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാണ് കൊല്ലപ്പെട്ടത്. നടക്കാന്‍ ഇറങ്ങിയ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകസമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ആഗസ്റ്റ് ഒന്നിന് ടെക്‌സാസിലെ ചിഷോ ട്രയല്‍ പാര്‍ക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.   വഴിയാത്രക്കാരിയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു കുട്ടികളുടെ അമ്മയായ സര്‍മിസ്ത സെന്‍ ഫാര്‍മസിസ്റ്റും ഗവേഷകയുമാണ്. മോളിക്യൂളര്‍ ബയോളജിയിലാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. കാന്‍സര്‍ രോഗികളുടെ ഇടയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഒരു അത്‌ലറ്റ് കൂടിയായ യുവതി കുട്ടികള്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് സ്ഥിരമായി നടക്കാന്‍ പോകുന്നത് പതിവാണ്.

കൊലപാതക സമയത്ത് സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ  29കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പ്ലാനോ പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''