രാജ്യാന്തരം

'അച്ഛനെ ഉപേക്ഷിച്ച് തനിക്കൊപ്പം ജീവിക്കണം'; രണ്ടാനമ്മയോട് 'പ്രണയം മൂത്തു'; കൊലപാതകം

സമകാലിക മലയാളം ഡെസ്ക്

ഗോയ്‌നിയ: രണ്ടാനമ്മയോടുള്ള പ്രണയം കലാശിച്ചത് അച്ഛന്റെ കൊലപാതകത്തില്‍. പ്രണയം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പതിമൂന്നുകാരി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. ബ്രസീലിലെ ഗോയ്‌നിയയിലാണ് സംഭവം. 33 കാരനായ അലക്‌സ് ഫെറാരിയ ആണ് മരിച്ചത്. ഇയാളുടെ രണ്ടാം ഭാര്യയായ 20കാരിയെയാണ് പെണ്‍കുട്ടി പ്രണയിച്ചത്. 

മകള്‍ തന്റെ ഭാര്യയ്ക്ക് എഴുതിയ കത്തും സന്ദേശങ്ങളും അച്ഛന്‍ കാണാന്‍ ഇടയായി. അച്ഛനെ ഉപേക്ഷിച്ച് തനിക്കൊപ്പം ജീവിക്കണമെന്നായിരുന്നു കത്തി പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് മകള്‍ വീട്ടില്‍ വരുന്നത് അച്ഛന്‍ വിലക്കുകയും ചെയ്തു. തുടര്‍ന്ന് മുത്തശ്ശിക്കൊപ്പമായിരുന്നു താമസം.

അച്ഛനും രണ്ടാനമ്മയും താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ പെണ്‍കുട്ടി അടുക്കളയില്‍ നിന്ന് കത്തി എടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. അച്ഛനുമായി തര്‍ക്കിച്ചതില്‍ വിഷമമുണ്ടെന്ന് രണ്ടാനമ്മയെ അറിയിച്ച ശേഷമായിരുന്നു കൊലപാതകം.

രക്തം പുരണ്ട കത്തി വീട്ടില്‍ നിന്ന്  പൊലീസ് കണ്ടെടുത്തു. കുത്തേറ്റ ഉടന്‍ തന്നെ അലക്‌സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്ന ഉടനെ വീട് വിട്ടോടിയ പെണ്‍കുട്ടിയെ സമീപപ്രദേശത്തുനിന്നാണ് പിടികൂടിയത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത