രാജ്യാന്തരം

പഞ്ച്ഷീറും വീഴുന്നു?; അമറുള്ള സലേ താജിക്കിസ്ഥാനിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: പഞ്ച്ഷീര്‍ പിടിക്കാന്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ, പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി സൂചന. അദ്ദേഹം താജിക്കിസ്ഥാനിലേക്ക് കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പ്ലെയിനുകളിലായി സലേയും ചില നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍മാരും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. 

താലിബാന്റെ മുന്നില്‍ കീഴടങ്ങാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രദേശമാണ് പഞ്ച്ഷീര്‍. കനത്ത പോരാട്ടമാണ് ഈ മേഖലയില്‍ നോര്‍ത്തേണ്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കഴിഞ്ഞദിവസം നോര്‍ത്തേണ്‍ അലയന്‍സ് സേന 340 താലിബാന്‍കാരെ വധിക്കുകയും അമേരിക്കന്‍ ടാങ്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതുപോലെ താന്‍ അഫ്ഗാന്‍ വിടില്ല എന്നായിരുന്നു സലേ പറഞ്ഞിരുന്നത്. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് സലേയുടെ പലായനം എന്നാണ് സൂചന. 

പഞ്ച്ഷീറിലേക്കുള്ള റോഡുകള്‍ അടച്ച താലിബാന്‍, ഇവിടേക്കുള്ള ഇന്റര്‍നെറ്റ്, ടെലഫോണ്‍ കണക്ഷനും  വിച്ഛേദിച്ചിരുന്നു. നിലവില്‍ മേഖല പരിപൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

അമറുളള സലേ പഞ്ച്ഷീര്‍ താജിക്കിസ്ഥാനിലേക്ക് കടന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്