രാജ്യാന്തരം

കടുത്ത നടപടിയുമായി ഫ്രാന്‍സ്; ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ചു

സമകാലിക മലയാളം ഡെസ്ക്


പാരീസ്: അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്. ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് സ്ഥാനപതിമാരെ ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്. 

ആണവ മുങ്ങിക്കപ്പൽ കരാറിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.  ബുധനാഴ്ച പ്രഖ്യാപിച്ച യുഎസുമായുള്ള ഓസ്‌ട്രേലിയയുടെ അന്തർവാഹിനി കരാർ “സഖ്യകക്ഷികളും പങ്കാളികളും തമ്മിലുള്ള അസ്വീകാര്യമായ പെരുമാറ്റമാണെന്ന്” ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പ്രസ്താവനയിൽ പറഞ്ഞു. അപൂര്‍വ്വമായ നടപടിയാണ് ഇത്. എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യവശ്യമാണ് എന്നുമാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സിന്‍റെ നടപടി പ്രഖ്യാപിച്ച് പറഞ്ഞത്.

ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഫ്രാൻസിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ കരാറാണ് നഷ്ടമായിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ ഓസ്‌ട്രേലിയയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാനമായ ഇന്തോ-പസഫിക് സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ മാക്രോൺ പ്രതികരിച്ചിട്ടില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത