രാജ്യാന്തരം

രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ ആക്രമണം; ഹൂതി വിമതരുടെ മിസൈല്‍ തകര്‍ത്തതായി യുഎഇ

സമകാലിക മലയാളം ഡെസ്ക്

അബുബാദി: യുഎഇയ്ക്ക് നേരെ വീണ്ടും യെമന്‍ ഹൂതി വിമതരുടെ ആക്രമണം. ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അബുബാബി ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച മിസൈലാണ് തകര്‍ത്തത് എന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ആക്രമണ ശ്രമം. 

രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ഹൂതി വിമതര്‍ അബുദാബി ലകഷ്യമിട്ട് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തകര്‍ത്ത മിസൈലുകള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് പുറത്താണ് പതിച്ചതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

യെമനിലെ അല്‍ ജഫയില്‍ നിന്നാണ് മിസൈലുകള്‍ അയച്ചതെന്നാണ് സൂചന. ആക്രമണത്തെ കുറിച്ച് യുഎഇ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കമണമെന്നും ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് ഭീഷണിയില്ല. 

അബുദാബി സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെന്‍സോര്‍ഗ് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നയ്യനുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്. 

കഴിഞ്ഞ ആഴ്ച, ഹൂതി വിമതര്‍ അയച്ച രണ്ട് മിസൈലുകള്‍ യുഎഇ തകര്‍ത്തിരുന്നു. ജനുവരി 17ന് അബുബാബി വിമാനത്താവളത്തിന് സമീപത്ത് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍