രാജ്യാന്തരം

റഷ്യക്കെതിരായ യുക്രൈന്റെ വംശഹത്യ പരാതി; അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ഹേഗ്: റഷ്യക്കെതിരെ വംശഹത്യ ആരോപിച്ച് യുക്രൈന്‍ നല്‍കിയ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച പരിഗണിക്കും. മാര്‍ച്ച് 7,8 തിയതികളിലായാണ് വാദം കേള്‍ക്കുക. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശം തടയാനും റഷ്യയില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനും ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ യുക്രൈന്‍ സമീപിച്ചത്. ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് എന്നീ കിഴക്കന്‍ യുക്രൈനിലെ മേഖലകളില്‍ വംശഹത്യ നടന്നതായി ആരോപിച്ചാണ് റഷ്യന്‍ അധിനിവേശം. എന്നാലത് തെറ്റാണ്. ഇപ്പോള്‍ യുക്രൈനില്‍ റഷ്യ വംശഹത്യ ആസൂത്രണം ചെയ്യുകയാണെന്നും യുക്രൈന്‍ ഹര്‍ജിയില്‍ പറയുന്നു. 

യുക്രൈനില്‍ അങ്ങനെയൊരു വംശഹത്യ നടന്നു എന്നത് യുക്രൈന്‍ ശക്തമായി നിഷേധിക്കുന്നു. ഇവിടെ പറയുന്ന വംശഹത്യ തടയുന്നതിനും യുക്രൈനെതിരെ നടപടി എടുക്കാനും റഷ്യക്ക് അവകാശമില്ല എന്നും ഹര്‍ജിയില്‍ യുക്രൈന്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി