രാജ്യാന്തരം

പ്രൈമറി സ്കൂളിൽ വച്ച് നാണംകെടുത്തി; 30 വർഷത്തിന് ശേഷം അധ്യാപികയെ കൊന്നു, പ്രതി പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

ബ്രസൽസ്: പ്രൈമറി സ്കൂളിൽ തന്നെ നാണംകെടുത്തിയ അധ്യാപികയെ 30 വർഷത്തിനുശേഷം കൊലപ്പെടുത്തി യുവാവ്. ‌37കാരനായ ഗുണ്ടർ യുവെന്റ്സ് ആണ് പ്രതി. 59കാരിയായ മരിയ വെർലിൻഡെനെ ആണ് മരിച്ചത്. 

1990ൽ ഏഴുവയസ്സുള്ള തന്നെ അധ്യാപിക അപമാനിച്ചെന്ന് യുവാവ് പറഞ്ഞു. അധ്യാപിക കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. നൂറുകണക്കിന് ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് കൊലയാളിയെ കണ്ടെത്തിയത്.

വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മരിയയുടെ ശരീരത്തിൽ 101 കുത്തേറ്റിരുന്നു. എന്നാൽ മൃതദേഹത്തിനടുത്ത് കണ്ടെത്തിയ ഇവരുടെ പേഴ്സിലെ പണം ഒന്നും അപഹരിച്ചിട്ടില്ലായിരുന്നു. ഇതോടെ മോഷണശ്രമമല്ല കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വിധിയെഴുതി. 2020 നവംബർ 20ന് കൊല നടത്തിയതിനെക്കുറിച്ച് ഗുണ്ടർ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തി. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീടില്ലാത്ത നിരവധി ആളുകൾക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു