രാജ്യാന്തരം

'48 മണിക്കൂറിനുള്ളില്‍ ലോകഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കും'; ഇസ്രയേലിന് ഇറാൻ റെവല്യൂഷന്‍ ഗാര്‍ഡ്‌സ് മേധാവിയുടെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ടെഹ് റാൻ: ഹമാസുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഇസ്രയേലിന്  ഇറാൻ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് മേധാവിയുടെ പരസ്യ ഭീഷണി.   അല്‍-അഖ്സ സ്റ്റോം ഓപ്പറേഷന്‍ പോലെ മറ്റൊരു സൈനിക നടപടി ഉണ്ടായാല്‍ 48 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ഭരണകൂടം തകർത്തെറിയുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

48 മണിക്കൂറിനുള്ളില്‍ ലോകത്തെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തില്‍ നിന്ന് ഇസ്രയേല്‍ നീക്കം ചെയ്യുമെന്ന് ഇറാന്റെ റവല്യൂഷന്‍ ഗാര്‍ഡ്‌സിന്റെ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തെത്തുടര്‍ന്ന്' ഇസ്രയേല്‍ സൈന്യം വളരെ മോശം അവസ്ഥയിലാണെന്നാണ് മേജര്‍ ജനറല്‍ സലാമി പറഞ്ഞു. ഇതിനിടെ, ഗാസ മുനമ്പില്‍ ഐഡിഎഫിന് നേരെ ഹമാസ് 3 ഡ്രോണുകള്‍ വിക്ഷേപിച്ചു. 

ഡിസംബര്‍ 02 ന് ഒരു വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ വീണ്ടും ആക്രമണം തുടരുകയാണ്. ഡിസംബര്‍ രണ്ടിന് ശേഷം 193 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്, ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു