രാജ്യാന്തരം

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ മൂന്നുപേരെ കൂടി തൂക്കിലേറ്റി

സമകാലിക മലയാളം ഡെസ്ക്


ടെഹ്‌റാന്‍: കഴിഞ്ഞ വര്‍ഷമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇറാന്‍ തൂക്കിലേറ്റി. മജീദ് കസേമി, സലേഹ് മിര്‍ഹാഷെമി, സയീദ് യാഗൗബി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മരണശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഇറാന്‍ സര്‍ക്കാരിന്റെ നടപടി. 

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഒരു പൊലീസ് ഓഫീസറെയും രണ്ട് അര്‍ധ സൈനികരെയും ഇവര്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇവരെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കി, നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു എന്നാണ് വലതുപക്ഷ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. 

ഇതോടെ സര്‍ക്കാര്‍ വിരുദ്ധ പ്രേക്ഷാഭവുമായി ബന്ധപ്പെട്ട് ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം ഏഴായി. ഇസ്ലാമിക വസ്ത്രധാരണ രീതി തെറ്റിച്ചു എന്നാരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി എന്ന 22 കാരി മരിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു