രാജ്യാന്തരം

ദുരന്തഭൂമിയായി അഫ്ഗാന്‍; മരണം 2000 കടന്നു, സഹായം അഭ്യര്‍ത്ഥിച്ച് താലിബാന്‍

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നു. ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ വമ്പന്‍ ഭൂചലനവും തുടര്‍ ചലനങ്ങളും ഉണ്ടായത്. 

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അഫ്ഗാനിസ്ഥാന്‍ വാര്‍ത്താ വിതരണ വകുപ്പ് വക്താവ് അബ്ദുള്‍ വാഹിദ് റയാന്‍ അറിയിച്ചു. 12 ഗ്രാമങ്ങള്‍ പൂര്‍ണായി തകര്‍ന്നു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 

ഹെറാത് സിറ്റിയുടെ നാല്‍പ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യത്തെ വലിയ ഭൂകമ്പത്തിന് ശേഷം അഞ്ചോളം തുടര്‍ ചലനങ്ങളുണ്ടായി. 

പ്രാദേശിക സന്നദ്ധ സംഘടനകളോട് എത്രയും വേഗം ദുരന്ത മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ താലിബാന്‍ ആഹ്വാനം ചെയ്തു. സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കണമെനന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു