അമ്മയെ കൊലപ്പെടുത്തിയ ശേഷം 25കാരന്‍ കഴുത്തറുത്ത് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് 77 പേജ്

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വസാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇരുപത്തിയഞ്ചുകാരന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ചയാണ്‌ മിതിലേഷ് അമ്മയെ കൊലപ്പെടുത്തിയത്. രണ്ടു ദിവസത്തിനു ശേഷം മകനും ജീവനൊടുക്കുകയായിരുന്നു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. 

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വസാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ്‌
വീടിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മിതിലേഷിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലും അമ്മയുടെ മൃതദേഹശം ശുചിമുറിയിലുമാണ് കണ്ടെത്തിയത്.

77 പേജുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ചയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും താന്‍ ജീവിതം അവസാനിപ്പിച്ചത് ഞായറാഴ്ചയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഫോറന്‍സിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com