യുവാവിനെ അടിച്ചുകൊന്നു കെട്ടിത്തൂക്കിയെന്ന് അമ്മയുടെ പരാതി; സുഹൃത്തുക്കള്‍ പിടിയില്‍, സിപിഎം അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപണം

യുവാവിനെ മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയെന്ന മാതാവിന്റെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
മരിച്ച വിഷ്ണു
മരിച്ച വിഷ്ണു

നെടുങ്കണ്ടം: യുവാവിനെ മര്‍ദിച്ചു കൊന്ന് കെട്ടിത്തൂക്കിയെന്ന മാതാവിന്റെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. യുവാവിന്റെ സുഹൃത്തക്കളാണ് അറസ്റ്റിലായത്. സിപിഎം രാഷ്ട്രീയ ഇടപെടല്‍മൂലം അന്വേഷണം അട്ടിമറിയ്ക്കപെടുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നെടുങ്കണ്ടം കാരിത്തോട്ടിലാണ് സംഭവം.

കാരിത്തോട് അശോകവനം സ്വദേശിയായ വിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സുഹൃത്തക്കളായ ജോബിന്‍, അനന്തു, ജസ്റ്റിന്‍ എന്നിവര്‍ അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് വിഷ്ണുവിനെ വീടിന് സമീപത്തായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളായ ചിലര്‍ വിഷ്ണുവിനെ മര്‍ദിച്ചു കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സിപിഎം ഇടപെടലുകള്‍മൂലം കേസ് അട്ടിമറിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സംഭവ ദിവസം വിഷ്ണുവുമൊത്ത് സുഹൃത്തുക്കളായ ജോബിനും അനന്തുവും ജസ്റ്റിനും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വിഷ്ണുവിനെ മര്‍ദിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള മര്‍ദനത്തിനും ആത്മഹത്യാ പ്രേരണ നടത്തിയതിനുമാണ് ഇപ്പോള്‍ യുവാക്കളെ ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com