തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർത്താവും പാസ്റ്ററും അറസ്റ്റിൽ. ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്തെത്തിച്ചാണ് പീഡിപ്പിച്ചത്. ഒന്നാം പ്രതി യുവതിയുടെ ഭർത്താവും രണ്ടാം പ്രതി പാസ്റ്റർ വില്യം ജോണുമാണുമാണ് പൂവാർ പൊലീസിന്റെ പിടിയിലായത്.
കുട്ടികളില്ലാത്ത യുവതിയെ ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്ത് വില്യം ജോണിന്റെ വീട്ടിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി എതിർത്തിട്ടും ഭർത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പീഡന വിവരം അറിഞ്ഞ സഹോദരിയാണ് പൊലീസിൽ പരാതിപ്പെട്ടത്. അറസ്റ്റിലായ ഇരുവരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ