കൂറുമാറിയ മറ്റൊരു സാക്ഷി കൂടി മൊഴി തിരുത്തി; മധു വധക്കേസില്‍ കാളിമൂപ്പനും മനംമാറ്റം

കേസിലെ 18-ാം സാക്ഷി കാളിമൂപ്പനാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി തിരുത്തിയത്
കൊല്ലപ്പെട്ട മധു/ ഫയല്‍
കൊല്ലപ്പെട്ട മധു/ ഫയല്‍

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷിക്ക് കൂടി മനംമാറ്റം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ ഒരു സാക്ഷി കൂടി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ 18-ാം സാക്ഷി കാളിമൂപ്പനാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി തിരുത്തിയത്. 

മധു വധക്കേസില്‍ മണ്ണാര്‍ക്കാട് എസ് എസ് ടി കോടതിയില്‍ വെച്ചാണ് ഇദ്ദേഹം പൊലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ചത്. നേരത്തെ മൊഴി നല്‍കിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് കാളിമൂപ്പന്‍ കോടതിയില്‍ പറഞ്ഞു. 

നേരത്തെ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയ, കേസിലെ 19-ാം സാക്ഷി കക്കിയും ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പൊലീസിനോട് പറഞ്ഞതാണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി. 

മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയില്‍ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പൊലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. 

ഇരുവരും നേരത്തെ വനംവകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍മാരായിരുന്നു. പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയതിനെ തുടര്‍ന്ന് ഇരുവരെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com