കോഴിക്കോട്: നാദാപുരത്ത് വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ തീയിട്ട കേസിൽ പരാതിക്കരന്റെ സഹോദരൻ അറസ്റ്റിൽ. ചേരക്കാട്ടിൽ സ്വദേശി സജിലേഷ് ആണ് പിടിയിലായത്. ആവശ്യപ്പെട്ടപ്പോൾ സ്കൂട്ടർ നൽകാതിരുന്നതിലുള്ള വൈരാഗ്യമാണ് സ്കൂട്ടറിന് തീയിടാൻ കാരണം.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വീട്ടുമുറ്റത്തിരുന്ന അനീഷിന്റെ സ്കൂട്ടറിന് തീയിട്ടത്. തീപിടിച്ച് സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. തുടർന്ന് സംഭവം പൊലീസിൽ അറിയിച്ചു. സഹോദരൻ സജിലേഷ് സ്കൂട്ടർ ആവശ്യപ്പെട്ടിരുന്നെന്ന് അനീഷ് മൊഴി നൽകി.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുറ്റ്യാടിയിലെ പെട്രോൾ പമ്പിൽ നിന്നും സജിലേഷ് പെട്രോൾ വങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സജിലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ വീട്ടിലും കുറ്റ്യാടി പെട്രോൾ പമ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ