ചലച്ചിത്രം

തെലുങ്ക് ഹാസ്യതാരം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് ഹാസ്യതാരം വിജയ് സായി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഹൈദ്രാബാദിലെ സ്വന്തം ഫ്‌ലാറ്റില്‍ ഇന്ന് രാവിലെയാണ് ബെഡ്ഷീറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ വിജയിയെ കണ്ടെത്തിയത്. 

ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും ആത്മഹത്യാ കുറിപ്പൊന്നും ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വിജയിയുടെ മാതാപിതാക്കള്‍ ഫ്‌ലാറ്റില്‍ തന്നെയുണ്ടായിരുന്നു. രാവിലെ ഭക്ഷണശേഷം മുറിയില്‍ കയറിയ വിജയ് വാതില്‍ അടയ്ക്കുകയായിരുന്നു. ഉറങ്ങുകയായിരിക്കുമെന്ന് കരുതിയിരുന്ന കുടുംബാംഗങ്ങള്‍ പിന്നീട് വിളിച്ചിട്ട് വാതില്‍ തുറക്കാതിരുന്നപ്പോള്‍ വാതില്‍ പൊളിച്ച് അകത്തുകയറി. അപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ വിജയിയെ കണ്ടത്.

വിജയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും വിഷാദരോഗത്തിന് അടിമയായിരുന്നു എന്നുമാണ് പറയപ്പെടുന്നത്. എല്ലാ തലത്തിലും അന്വേഷിക്കുകയാണെന്നും മുമ്പ് ഇദ്ദേഹത്തിനെതിരെ സ്ത്രീധന സംബന്ധമായ ഒരു കേസ് ഉണ്ടായിരുന്നെന്നും അതിനാല്‍ ഇപ്പോള്‍ മരണകാരണം സംബന്ധിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു.

1992ല്‍ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വിജയ് അഭിനയരംഗത്തെത്തുന്നത്. ബൊമ്മറില്ലു, അമൈലു അബൈലു, സ്വാതി കീര്‍ത്തനം എന്നിവ വിജയിയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്