ചലച്ചിത്രം

പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പലരും സഹകരിക്കുന്നില്ല; ഡബ്ല്യുസിസിയ്ക്ക് എതിരെ ഹേമ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവ് (ഡബ്ല്യുസിസി)ക്കെതിരെ ഹേമ കമ്മിഷന്‍ രംഗത്ത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിഷനോട് തണുപ്പന്‍ പ്രതികരണമാണ് സംഘടനയിലെ പല അംഗങ്ങളും വച്ചുപുലര്‍ത്തുന്നതെന്ന് ഡബ്ല്യുസിസിക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ കമ്മിഷന്‍ വ്യക്തമാക്കി.

പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സിയിലെ 32 പേര്‍ക്ക് ചോദ്യാവലി തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ രമ്യാ നമ്പീശന്‍, ബീനോ പോള്‍, പദ്മ പ്രിയ, റിമ കല്ലിംഗല്‍ തുടങ്ങി 10 പേര്‍ മാത്രമാണ് അതിന് മറുപടി നല്‍കിയതെന്നും കമ്മീഷന്‍ വ്യക്തമാക്കി. 
    
കഴിഞ്ഞ ഏപ്രിലിലാണ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗം സമിതിയെ നിയോഗിച്ചത്.ഡബ്ല്യുസിസിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു സമിതിയെ നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്