ചലച്ചിത്രം

'പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ടാണ്'; പിറകില്‍ നിന്ന് കുത്തരുതെന്ന അപേക്ഷയുമായി ഒമര്‍ ലുലു

സമകാലിക മലയാളം ഡെസ്ക്

ഒരു ഗാനരംഗം കൊണ്ട് മാത്രം ലോകശ്രദ്ധ നേടിയ സിനിമയാണ് ഒരു അഡാറ് ലൗ. പാട്ടും പാട്ടിലെ കണ്ണിറുക്കലും വൈറലായി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഫെബ്രുവരി 14 ന് ചിത്രം തീയെറ്ററില്‍ എത്തുകയാണ്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന പോസ്റ്ററുകള്‍ക്കും വീഡിയോകള്‍ക്കും താഴെ ചീത്തവിളി നിറയ്ക്കുകയാണ് ഒരു കൂട്ടര്‍. ചിത്രത്തിനെതിരേ ഡീഗ്രേഡിങ് ക്യാംപെയ്ന്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. 

പടം ഇറങ്ങുന്നതിന് മുന്നേ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്നും പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ടാണെന്നാണ് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞത്. കൂടെ നിന്നില്ലെങ്കിലും കുത്തിവീഴ്ത്താന്‍ ശ്രമിക്കരുതെന്നും സംവധായകന്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഒമര്‍ പോസ്റ്റ് പിന്‍വലിച്ചു. ആദ്യം ചിത്രത്തിലെ നടി പ്രിയ വാര്യര്‍ക്ക് നേരെയാണ് വ്യാപകമായ അക്രമമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഡിസ്ലൈക്ക് ക്യാംപെയ്ന്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിനെതിരേയും ഡീഗ്രേഡിങ് ആരംഭിച്ചത്. 

ഒമര്‍ ലുലുവിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകര്‍ക്കാന്‍ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നത് വളരെ ദുഖകരമാണ്. പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ട് മാത്രമാണ് ,അതിനിടയില്‍ ദയവ് ചെയ്ത ഇങ്ങനെ ഉപദ്രവിക്കുക കൂടി ചെയ്യരുത്.ഒരു കൊല്ലത്തെ കഷ്ടപ്പാടും കാത്തിരിപ്പും പറഞ്ഞ് വെറുപ്പിക്കുന്നില്ല ..കൂടെ നിന്നില്ലെങ്കിലും പിറകില്‍ നിന്ന് കുത്തിവീഴ്ത്താന്‍ ശ്രമിക്കരുത് അപേക്ഷയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്