ചലച്ചിത്രം

'അമ്മ വിഷാദത്തിൽ, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു'; വികാരനിർഭരമായ കുറിപ്പുമായി അമലപോൾ; വൈറൽ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് അമല പോൾ. എന്നാൽ സിനിമയുടെ പേരിൽമാത്രമല്ല താരത്തിന്റെ സ്വകാര്യജീവിതവും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ചുള്ള വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമല. അച്ഛന്റെ മരണത്തെക്കുറിച്ചും താൻ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട്. കൂടാതെ അമ്മ നേരിടേണ്ടിവന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അമല പറയുന്നുണ്ട്. വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു താനും അമ്മയും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരും എന്നാണ് അമല കുറിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് വൈറലാവുകയാണ്. ജനുവരിയിലാണ് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് മരിക്കുന്നത്. ആനീസ് പോള്‍ ആണ് അമലയുടെ അമ്മ. സഹോദരന്‍ അഭിജിത്ത് പോള്‍ നടനാണ്.

അമല പോളിന്റെ കുറിപ്പ് വായിക്കാം

'മാതാപിതാക്കളില്‍ ഒരാളെ നഷ്ടമാവുമ്പോഴുള്ള തോന്നലിനെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോള്‍ വേട്ടയാടും. ക്യാന്‍സര്‍ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയില്‍ക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.

നമ്മള്‍ വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ നമ്മള്‍ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ ലോക് ആക്കപ്പെടുകയാണ്. ജയിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വയം സ്‌നേഹിക്കാന്‍ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളില്‍ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയില്‍ സ്‌നേഹബന്ധങ്ങളും. ഒരു ബന്ധത്തില്‍ നിന്ന് അടുത്തതിലേക്ക് നമ്മള്‍ ചെല്ലുന്നു. മുന്‍പത്തേതില്‍ മിസ് ചെയ്ത ആ പകുതി തിരഞ്ഞ് നമ്മള്‍ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകള്‍, വസ്തുക്കള്‍, ജോലി, നൈമിഷകമായ സുഖങ്ങള്‍, അനുഭവങ്ങള്‍ എല്ലാം മാറിമറിഞ്ഞ് ഒടുവില്‍ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയില്‍ എപ്പോഴാണ് നമ്മള്‍ നമ്മളെ സ്‌നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്‌നേഹിക്കുന്നത്..

അതേ, മുഴുവൻ മനസോടെ ഇത് അം​ഗീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അധികം യാത്ര ചെയ്യാത്ത വഴിയിലൂടെ ധൈര്യത്തോടെ നടക്കണം. എവിടേക്കും രക്ഷപ്പെടലില്ല. ഏറ്റവും പ്രധാനപ്പെട്ടത്. നമ്മൾ കണ്ടു വളർന്ന സ്ത്രീ മറന്നുകൊണ്ടിരിക്കുകയാണ് കുടുംബത്തിന് അവർ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്. സ്വയം സ്നേഹിക്കാൻ നമ്മുടെ അമ്മമാർ മറന്നുകഴിഞ്ഞു. ഭർത്താവിനേയും കുട്ടികളേയും കുടുംബങ്ങളേയും പരിചരിക്കാനാണ് അവർ‍‍‍‍‍‍ ജീവിതം മുഴുവൻ ചെലവാക്കിയത്. അവർക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നന്നേക്കുമായി അവരെതന്നെ അവർക്ക് നഷ്ടപ്പെുന്നതിന് മുൻപ് തന്റെ സ്വത്തത്തെ സ്നേഹിക്കാനും പ്രചോദിപ്പിക്കാനും അവരെ പഠിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു. സ്നേഹത്തിലൂടെ ഞങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരും. 

എന്നെ എപ്പോഴും പിന്തുണക്കുന്ന സഹോദരന് നന്ദി. വിനോദത്തിലൂടെ തന്റെ കുട്ടിക്കാലം മികച്ചതാക്കിയത് സഹോദരനാണ്. ഇപ്പോഴും അത് തുടരുന്നുണ്ട്. സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം സ്‌നേഹം മാത്രം.' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി