ചലച്ചിത്രം

'ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന സിനിമ'; മാലിക്കിനെ കുറിച്ച് ഫഹദ്

സമകാലിക മലയാളം ഡെസ്ക്



ടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ ചിത്രമാണ് മാലിക്. ജൂലൈ 15ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസാവാനിരിക്കെ, മാലിക് തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ചിത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. 

'മാലിക്കിന്റെ സ്റ്റോറി ലൈന്‍ എനിക്ക് വളരെ സ്‌പെഷ്യലായി തോന്നി, ആത്മാവില്‍ തൊട്ടാണ് ഞങ്ങളീ സിനിമയുണ്ടാക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്കും അതേ ഫീല്‍ കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'-വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. 
'മഹേഷിനെപ്പോലൊരു ബ്രില്ല്യന്റ് സംവിധായകനൊപ്പം സഹകരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്' എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. 

ഫഹദിന്റെ സി യു സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മൂന്ന് ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന മാലിക്, താരത്തിന്റെ കരിയറിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണ്. സംവിധായകന്‍ മഹേഷ് നാരായണനൊപ്പം ഫഹദിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് മാലിക്. 

ഇതുവരെ കണ്ടുവന്ന സിനിമ രീതികളല്ല മാലിക്കിലുള്ളതെന്ന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിമിഷ സജയന്‍ പറഞ്ഞു. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും മഹേഷ് നാരായാണന്റെ മാസ്റ്റര്‍ പീസാണ് മാലിക്കെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞവര്‍ഷം അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം റിലീസ് വൈകി. തുടര്‍ന്നാണ് ഒടിടി പ്ലാറ്റ് ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരൂമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?