ചലച്ചിത്രം

'പഴയ കാരവനാണ് കൊടുത്തത് എന്നായിരുന്നു ആ യുവനടന്റെ പരാതി, എങ്ങനെ മലയാള സിനിമ രക്ഷപ്പെടും'; ശ്രീകുമാരൻ തമ്പി

സമകാലിക മലയാളം ഡെസ്ക്

സെറ്റിലെ യുവതാരങ്ങളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ മലയാളത്തിലെ ഒരു യുവതാരത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരു യുവനടൻ തനിക്ക് പഴയ കാരവൻ നൽകിയെന്നു പറഞ്ഞ് പരാതി പറഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. പണ്ട് പ്രേം നസീർ വിശ്രമിച്ചിരുന്നത് കലുങ്കിലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഞാൻ പേര് പറയുന്നില്ല. കുറച്ച് പടങ്ങളിൽ അഭിനയിച്ചൊരു കുട്ടി, ഒരു കൊച്ചു കുട്ടി നായകനായി. അവൻ പരാതി പറഞ്ഞത് എന്താന്ന് അറിയോ ? എനിക്ക് തന്ന കാരവാൻ പഴയതായിരുന്നു. പുതിയ കാരവാൻ തന്നില്ല. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാൽ എസി കാരവാനിലേക്ക് പോകും. അടുത്ത ഷോട്ടിനെ പിന്നെ ഇറങ്ങി വരൂ. അതും പോയി വിളിക്കണം ഇപ്പോഴത്തെ നായകന്മാരെ.- കൊച്ചിയിൽ വച്ച് നടന്ന പ്രേം നസീർ അനുസ്മരണ യോഗത്തിൽ ആയിരുന്നു ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. 

കൂടാതെ താരങ്ങൾ വാങ്ങിക്കുന്ന പ്രതിഫലത്തേക്കുറിച്ചും അദ്ദേഹം പറഞ്ഞു. സിനിമയുടെ ബജറ്റിന്റെ പകുതിയായിരിക്കും താരത്തിന്റെ പ്രതിഫലം എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. അടുത്ത കാലത്ത് സിനിമയുടെ നിർമാണ ചെലവിന്റെ നേർപകുതിയാണ് ഇന്നത്തെ താരങ്ങളുടെ പ്രതിഫലം. എങ്ങനെ മലയാള സിനിമ മേഖല രക്ഷപ്പെടും. മുടക്ക് മുതലിന്റെ പത്ത് ശതമാനം പ്രതിഫലം വാങ്ങിച്ച നായകനായിരുന്നു പ്രേം നസീർ. അദ്ദേഹത്തിന് നേർപകുതി ചോദിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു