ദേശീയം

ഗുജറാത്തിലെ ഹണിട്രാപ്പ്: യുവതി കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റ് അംഗത്തെ ഹണിട്രാപ്പില്‍പെടുത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വല്‍സാദ് മണ്ഡലത്തിലെ എംപിയായ കെസി പട്ടേലിനെ ഹണിട്രാപ്പില്‍ പെടുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തകയും ചെയ്ത കേസിലാണ് നടപടി. എംപിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ് യുവതിയുടെ വസതിയില്‍ റെയ്ഡ് നടത്തി. 

സഹായം ചോദിച്ചെത്തിയ തന്നെ എംപി ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് യുവതി നേരത്തെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് മൂന്നിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എംപി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി.

എന്നാല്‍, ഇതിനു പിന്നാലെ യുവതിയും സംഘവും തന്നെ 'ഹണി ട്രാപ്പി'ല്‍ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എംപി രംഗത്തുവന്നു. അന്വേഷണത്തില്‍ പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത