ദേശീയം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യാനയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനു ശേഷം മൃതദേഹം വികൃതമാക്കി

സമകാലിക മലയാളം ഡെസ്ക്

റോതക്: ഹരിയാനയിലെ റോതകില്‍ യുവതിയെ  ഏഴു പേര്‍  ചേര്‍ന്ന് ബലാത്സംംഘം ചെയ്ത് മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു. ഹരിയാനയിലെ റോതകില്‍ മേയ് ഒന്‍പതിന് നടന്ന സംഭവം കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതോടെയാണ് പുറം ലോകമറിയുന്നത്. വാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിദ്വേഷത്തിലാണ് യുവതിയുടെ അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 

ഒരു വര്‍ഷമായി യുവാവ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ ശല്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ പ്രതി കൂട്ടുകാരോടൊപ്പം യുവതിയുടെ വീട്ടിലെത്തുകയും  വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ശല്യം സഹിക്കാതെ യുവതി ഇയാളെ തല്ലിയിരുന്നതായും പോലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം നടത്തിയതിനു ശേഷം കൊലപ്പെടുത്തിയത്.

യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിക്കു മുന്നില്‍ നിന്നാണ് ആറുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. ആളില്ലാത്ത സ്ഥലത്ത് വെച്ച് ബലാത്സംഘം ചെയ്യുകയും സംഭവത്തിനു ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം വികൃതമാക്കിയതായും പോലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്