ദേശീയം

ഗോ മൂത്രം മുസ്ലീങ്ങള്‍ക്കും സ്വീകാര്യമാവണം: ബാബാ രാംദേവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ചികിത്സകളുടെ ഭാഗമായി ഗോ മൂത്രം മുസ്ലിങ്ങള്‍ക്കും സ്വീകാര്യമാവണം എന്ന് യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ്. പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് പറയുന്നത് വിദ്വേഷത്തിന്റെ മതില്‍ കെട്ടാനാണെന്നും രാംദേവ് പറഞ്ഞു. ഗോമൂത്രം ചികിതസയ്ക്കായി ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട് രാംദേവ് കൂട്ടിച്ചേര്‍ത്തു.

'ഹിമാലയ ഡ്രഗ് കമ്പനിക്കും ഹംദര്‍ദിനും എന്റെ എല്ലാ വിധ പിന്തുണയുമുണ്ട്. ഹിമാലയ ഗ്രൂപ്പിന്റെ ഫറൂഖ് ഭായ് എനിക്ക് അദ്ദേഹത്തിന്റെ സ്ഥലം സംഭാവനയായി തന്നിട്ടുണ്ട്. അതും യോഗ ഗ്രാമം സ്ഥാപിക്കാന്‍'. രാംദേവ് ഇന്ത്യാടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു.

10000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചക്കാരെ താന്‍ കണ്ടുവെച്ചിട്ടുണ്ട്. താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു. അടുത്ത നൂറു വര്‍ഷത്തേക്ക് പതഞ്ജലി ഗ്രൂപ്പ് എങ്ങനെയായിരിക്കണമെന്നുകൂടി താന്‍ ആലോചിച്ചിട്ടുണ്ട്. പിന്തുടര്‍ച്ചക്കാരെ ഏല്‍പ്പിച്ചായിരിക്കും താന്‍ സ്ഥാപനം വിടുകയെന്നും രാംദേവ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ