ദേശീയം

ലൈംഗിക ബന്ധത്തിനിടെ യുവതി ശ്വാസം മുട്ടി മരിച്ചു; ബോയ്ഫ്രണ്ടിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ലൈംഗിക ബന്ധത്തിനിടെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഇസ്രായേല്‍ പൗരനായ ബോയ്ഫ്രണ്ടിനെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് 23 കാരനായ ഒറിറോണ്‍ യാകോവിനെതിരെ കേസെടുത്തത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യോകോവും 20 കാരിയായ വനിതാസുഹൃത്തും ദക്ഷിണ മുംബൈയിലെ കൊളാബയിലെ ഹോട്ടലില്‍ താമസിച്ചു. റൂമില്‍വെച്ച് ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ, യുവതി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 

യുവതി ബോധരഹിതയായതിനെ തുടര്‍ന്ന് പരിഭ്രമിച്ച യാകോവ് തന്നെ ഹോട്ടല്‍ ജീവനക്കാരുടെ സഹോയത്തോടെ അവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിനിടെ യുവതി മരിച്ചിരുന്നു. മരണ കാരണം അറിയാത്തതിനാല്‍ മുംബൈ പൊലീസ് അപകടമരണത്തിന് കേസെടുത്തു. 

തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെത്തി മൃതദേഹം സ്വദേശമായ ഇസ്രായേലിലേക്ക് കൊണ്ടുപോയി. അടുത്തദിവസമാണ് യുവതിയുടെ മരണത്തില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോയ്ഫ്രണ്ട് ഒറിറോണ്‍ യാകോവിനെതിരെ പൊലീസ് കേസെടുത്തത്. യാകോവ് ഇപ്പോള്‍ ഇസ്രായേലിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു