ദേശീയം

ലാത്തിച്ചാര്‍ജിനിടെ പൊലീസ് വിദ്യാര്‍ത്ഥിയെ റോഡിലേക്ക് തള്ളിയിട്ടു: വിദ്യാര്‍ത്ഥിക്ക് മേല്‍ ട്രക്ക് കയറിയിറങ്ങി; ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥി നേതാവിന്റെ ദേഹത്ത് ട്രക്ക് കയറി ഇറങ്ങി. പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പൊലീസ് വിദ്യാര്‍ത്ഥിയെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം അതിലൂടെ പോയ ട്രക്കാണ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. 

മണിപ്പൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ആധ്യപ്രസാദ് പാണ്ഡെയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. സര്‍വ്വകലാശാലയിലെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ താന്‍ വിസി സ്ഥാനം രാജി വെക്കില്ലെന്ന് പാണ്ഡെ അറിയിച്ചു.

തിങ്കളാഴ്ച്ച മണിപ്പൂര്‍ ഗവര്‍ണറുടെ വസതിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിനിടക്കായിരുന്നു വിദ്യാര്‍ത്ഥിയെ പൊലീസ് തള്ളിയിട്ടത്. ഇദ്ദേഹത്തിന്റെ ഇടത് തോളിലൂടെയാണ് ട്രക്ക് കയറിയിറങ്ങിയത്. തുടര്‍ന്ന് തോളെല്ലിന് സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ രാജ് മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ പുരുക്കേറ്റയാളെ പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ലാത്തിച്ചാര്‍ജില്‍ വേറെയും ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്