ദേശീയം

അവധിയിലായിരുന്ന സൈനികനെ ഭീകരര്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അവധിയിലായിരുന്ന സൈനികനെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് അക്രമം നടന്നത്. സിആര്‍പിഎഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്. കുടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അവധിയിലായിരുന്ന നിസാര്‍ അഹമദിനെ സ്വന്തം വീട്ടില്‍ വെച്ചാണ് തീവ്രവാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പൊലീസും സൈന്യവും സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞയാഴ്ച മറ്റൊരു സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. അവധിയിലായിരുന്ന സൈനികനെയാണ് അന്നും ഭീകരര്‍ ലക്ഷ്യമിട്ടത്. 

ജൂലായ് 20ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജവൈദ് ദാര്‍ എന്ന കോണ്‍സ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന്‍ ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. സ്വദേശത്തേക്ക് പോകാനായി പുല്‍വാമയിലെത്തിയ ഔറംഗസേബിനെ അവിടെ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി