ദേശീയം

പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന 21കാരന് വധശിക്ഷ: വിധി അതിവേഗ കോടതിയുടേത് 

സമകാലിക മലയാളം ഡെസ്ക്

ന്‍ഡോര്‍: നാല് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 21കാരന് വധശിഷ വിധിച്ച് അതിവേഗ കോടതി. ഒരുമാസത്തിനുള്ളിലാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 23 ദിവസത്തിനുള്ളില്‍  അതിവേഗ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. സുനില്‍ ഭീല്‍ എന്ന യുവാവാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 

ഏപ്രില്‍ 20ന് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. ബലൂണ്‍ വില്‍പനക്കാരായ മാതാപിതാക്കള്‍ക്കൊപ്പം രാജ് വാഡയിലെ കോട്ടയ്ക്ക് പുറത്ത് ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ച് കൊല്ലുകയായിരുന്നു. 

രാജ് വാഡയിലെ ഒരു വ്യവസായ സ്ഥാപനത്തില്‍ നിന്നാണ് നാല് മാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. പുലര്‍ച്ചെ നാലുമണി സമയത്ത് ഉറങ്ങിക്കിടക്കുന്ന കുട്ടിയെ തട്ടിയെടുത്ത് കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടി തുടര്‍ച്ചായി കരഞ്ഞതിനെത്തുടര്‍ന്ന് വായടപ്പിക്കാന്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു എന്നാണ് എഫ് ഐആര്‍.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്