ദേശീയം

ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചയാളുടെ കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോയി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആത്മത്യയില്‍ നിന്ന് രക്ഷിച്ചയാളുടെ മകളെ തട്ടിക്കൊണ്ടുപോയ യുവതി പൊലീസ് പിടിയിലായി. യത്മാലില്‍ നിന്നുള്ള അഞ്ജലിയെന്ന 25 വയസ്സുകാരിയെയാണ് താനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സെപ്റ്റംബര്‍ 29നാണ് കുട്ടിയുടെ പിതാവ് അഞ്ജലിയെ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. കല്യാണ്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന് മുന്നില്‍ ചാടാനുള്ള യുവതിയുടെ ശ്രമം ഇദ്ദേഹം തടയുകയായിരുന്നു. 

തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ആരും സംരക്ഷിക്കാനില്ലെന്നും ഇവര്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം അഞ്ജലിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അഞ്ജലി ഇദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം താമസമാരംഭിച്ചു. 

ഒക്ടോബര്‍ നാലിന് ഇദ്ദേഹത്തിന്റെ അമ്മ കുഞ്ഞിന് ബിസ്‌കറ്റ് വാങ്ങി നല്‍കാന്‍ അഞ്ജലിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെയും കൊണ്ട് പുറത്തുപോയ യുവതി മടങ്ങിവാരതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത