ദേശീയം

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച: 170 പേര്‍ക്ക് രക്ഷയായത് വ്യോമസേനയുടെ വിമാനങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കം 170ഒളം പേരെ വ്യോമസേന വിമാനമാര്‍ഗം രക്ഷപെടുത്തി. ഗേറ്റ് പരീക്ഷയെഴുതാന്‍ ശ്രീനഗറിലെത്തിയ വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. 

ദിവസങ്ങളായി തുടരുന്ന മണ്ണിടിച്ചിലും ഹിമപാതവും കാരണം ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. ഗതാഗത സൗകര്യങ്ങള്‍ താറുമാറായതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും ആളുകള്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. 

ദേശീയപാത അടച്ചതിനെത്തുടര്‍ന്ന് ചരക്ക് ഗതാഗതവും പൂര്‍ണ്ണമായും നിലച്ചു. ഇന്ധനക്ഷാമത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിദിന ഇന്ധന വിതരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. മഞ്ഞുവീഴ്ച രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ കഴിഞ്ഞദിവസവും നിലച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'