ദേശീയം

കോണ്‍ഗ്രസ് ഭരണത്തില്‍ ഉള്ളിടത്തോളം ബലാത്സംഗം തടയാനാവില്ല; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഭരത്പൂര്‍:  കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം സംസ്ഥാനത്ത് ബലാത്സംഗം തടയാനാവില്ലെന്ന് ബിജെപി എംഎല്‍എ കാളി ചരണ്‍ സറഫ്. ബിജെപി അംഗത്വവിതരണം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

സംസ്ഥാനത്ത് ലൈംഗിക പീഡന കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ രംഗത്തെത്തിയത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ 87 വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം ബലാത്സംഗം ഇല്ലാതാക്കാനാവില്ലെന്നും എംഎല്‍എ പറഞ്ഞു.

ജൂലായ് മാസം ഒന്നാം തിയ്യതി രാജസ്ഥാനില്‍ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'