ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ തോന്നിയതുപോലെ ഉപയോഗിക്കാനാകില്ല. നിയന്ത്രണമുണ്ടാകും. സ്ഥാനാർഥികൾ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ (ഫെയ്സ്ബുക്ക്, ട്വിറ്റർ) ഏതെല്ലാമാണെന്ന് അറിയിക്കണം.
ഓൺലൈനിൽ പരസ്യം നൽകുന്നതിന് പി സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. സാമൂഹിക മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്.
മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പരസ്യങ്ങൾ മാത്രമേ നൽകൂവെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, യുട്യൂബ് എന്നിവ ഉറപ്പു നൽകിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇത് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ