ദേശീയം

എന്നെ ശാസിക്കാന്‍ ബിജെപിയില്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കില്‍ അത് 'തായ്'ക്കാണ് ; സുമിത്രാ മഹാജനെ പ്രശംസിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍ഡോറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സുമിത്രാ മഹാജനുമായുള്ള സൗഹൃദത്തെ കുറിച്ച് പ്രധാനമന്ത്രി വാചാലനായത്. എല്ലാവര്‍ക്കും എന്നെ പ്രധാനമന്ത്രിയായല്ലേ അറിയാവൂ. പക്ഷേ പ്രധാനമന്ത്രിയെ
ശാസിക്കാന്‍ പോലും അധികാരം ഉള്ള ഒരാള്‍ ഉണ്ട്. അത് തായ് (സുമിത്രാ മഹാജന്‍) ആണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ബിജെപിയില്‍ ഒരേ കാലത്താണ് ഞങ്ങള്‍ ഇരുവരുവരും പ്രവര്‍ത്തിച്ച് തുടങ്ങിയത്. തന്റെ പ്രവര്‍ത്തികളോട് ആഴമേറിയ സമര്‍പ്പണം അവര്‍ക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഡോറിന്റെ വികസനവുമായി ബന്ധപ്പെട്ട് സുമിത്രാ മഹാജനുള്ള എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. 

എട്ടുതവണ എംപിയായി സേവനം അനുഷ്ഠിച്ച സുമിത്രാ മഹാജന് പ്രായപരിധി കവിഞ്ഞതിന്റെ പേരില്‍ സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടുവെങ്കിലും അവര്‍ പാര്‍ട്ടിക്കൊപ്പം സജീവമായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ്. ശങ്കര്‍ ലാല്‍വാനിയെയാണ് ബിജെപി ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ മെയ് 19 നാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്