ദേശീയം

ആപ്പുകളെ സൂക്ഷിക്കുക, പണി തരും!; 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്തു, 80,000 രൂപ നഷ്ടമായതായി യുവതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ഓണ്‍ലൈനിലൂടെ 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്ത യുവതി തട്ടിപ്പിന് ഇരയായതായി പരാതി. അക്കൗണ്ടില്‍ നിന്ന് 80000 രൂപ നഷ്ടമായതായി യുവതി പൊലീസിന് പരാതി നല്‍കി.

ബംഗളൂരു സൗത്തിലാണ് സംഭവം.  കുര്‍ത്ത വാങ്ങാനായി മൊബൈല്‍ ഫോണില്‍ ഇ-കോമേഴ്‌സ് ആപ്പ് ഡൗണ്‍ലൗഡ് ചെയ്ത ശ്രാവണയ്ക്കാണ് പണം നഷ്ടമായത്. 800 രൂപയുടെ കുര്‍ത്ത ഓര്‍ഡര്‍ ചെയ്ത ശ്രാവണ 80000 രൂപയുടെ തട്ടിപ്പിനാണ് ഇരയായതെന്ന് പൊലീസ് പറയുന്നു.

ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പനം സമയത്ത് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സൈറ്റില്‍ നല്‍കിയിരിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് യുവതി വിളിച്ചു. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഉല്‍പ്പനം ലഭിക്കുമെന്ന് കസ്റ്റര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്ന വ്യാജേന സംസാരിച്ച വ്യക്തി യുവതിക്ക് ഉറപ്പുനല്‍കി.തുടര്‍ന്ന് ഒരു അപേക്ഷ പൂരിപ്പിക്കാനുണ്ടെന്നും വിശദാംശങ്ങള്‍ നല്‍കണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ യുവതി നല്‍കിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് തനിക്ക് ലഭിച്ച ഒടിപി നമ്പര്‍ കൈമാറി നിമിഷങ്ങള്‍ക്കുളളില്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 80,000 രൂപ പിന്‍വലിക്കപ്പെട്ടതായി യുവതി പരാതിയില്‍ പറയുന്നു.

ഇതോടെ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലൗഡ് ചെയ്യുന്ന ആപ്പുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ ആപ്പുകള്‍ നിരവധി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കണ്ടെത്താന്‍ ഫോണില്‍ പ്ലേ പ്രൊട്ടക്റ്റ് ഫീച്ചര്‍ പ്രയോജനപ്പെടുത്തണം. അങ്ങനെ ചെയ്താല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''