ദേശീയം

വിവാഹേതര ബന്ധമെന്ന് സംശയം, വിഷം നല്‍കി ഭാര്യയെ കൊന്നു; സിഐഎസ്എഫ് ജവാന്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഭാര്യക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സിഐഎസ്എഫ് ജവാന്‍ ഗുരുതരാവസ്ഥയില്‍. സിഐഎസ്എഫ് ജവാന്‍ അജിത്ത് കുമാറാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ ഭാര്യ ജൂലിയെ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. കാസിംപൂര്‍ പവര്‍ഹൗസില്‍ അജിത്ത് ചൊവ്വാഴ്ച ജോലിക്ക് എത്താതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. അജിത്തിനെ ഓഫീസില്‍ കാണാത്തതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്തിരുന്നയാള്‍ അവരുടെ വീട്ടില്‍ എത്തി. നിരവധി തവണ അജിത്തിനെ വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ ജൂലിയെ മരിച്ച നിലയിലും അജിത്തിനെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

പട്‌ന സ്വദേശിയായ അജിത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് അജിത്തിന്റെ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.ജൂലിക്ക് വിഷ ഗുളിക കൊടുത്ത ശേഷം താനും കഴിച്ചുവെന്നും പിന്നീട് വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞുവെന്നും അജിത്ത് പൊലീസിന് മൊഴി നല്‍കി. ഇവര്‍ക്ക് രണ്ട് വയസായ മകനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍