ദേശീയം

തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 1023 പേര്‍ക്ക് കോവിഡ്, 17 സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് ബാധിതരില്‍ മൂന്നില്‍ ഒന്നും ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരെന്ന് കേന്ദ്രസര്‍ക്കാര്‍. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 1023 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 17 സംസ്ഥാനങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരിലാണ് രോഗം കണ്ടെത്തിയത്. രാജ്യത്ത് ആകെ 2902 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇതില്‍ 30 ശതമാനവും ത്ബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 42 ശതമാനം പേരും യുവജനങ്ങളാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിതരില്‍ 42 ശതമാനം പേര്‍ 21- 40 പ്രായപരിധിയിലുളളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

33 ശതമാനം പേര്‍ 41-60 പ്രായപരിധിയിലുളളവരാണ്. 0-20 പ്രായപരിധിയിലുളള കുട്ടികളില്‍ കോവിഡ് രോഗം കുറവാണ്. കോവിഡ് രോഗബാധിതരില്‍ ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് ഈ പ്രായപരിധിയിലുളളത്. 60 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഈ രോഗം കണ്ടെത്തിയാല്‍ ഗുരുതരമാകാനുളള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഈ പ്രായപരിധിയിലുളളവര്‍ 17 ശതമാനമാണെന്നും ലാവ് അഗര്‍വാള്‍ പറയുന്നു.

24 മണിക്കൂറിനിടെ പുതുതായി 601 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ 12 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 68 ആയി. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 58 പേരുടെ നില ഗുരുതരമാണെന്നും 183 പേര്‍ക്ക് രോഗം ഭേദമായതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍