ദേശീയം

ലഹരിമരുന്ന് കേസ്: നടന്‍ അര്‍ജുന്‍ രാംപാല്‍ അറസ്റ്റിലേക്ക്?

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. നിലവില്‍ കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രാംപാലിനെ ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ നടന്‍ സമര്‍പ്പിച്ച ഡോക്ടറുടെ കുറിപ്പടി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അര്‍ജുന്‍ രാംപാല്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ ഓഫീസില്‍ എത്തിയിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന മരുന്നുമായി ബന്ധപ്പെട്ട് എന്‍സിബി മുന്‍പാകെ സമര്‍പ്പിച്ച ഡോക്ടറുടെ കുറിപ്പടി വ്യാജമാണ് എന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം നടന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കണ്ടെത്തിയത്.

നവംബര്‍ 13നാണ് മാനസിക പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന മരുന്നിന്റെ കുറിപ്പടി നടന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് സംഘവുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അര്‍ജുന്‍ രാംപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്